2015, മേയ് 8, വെള്ളിയാഴ്‌ച

വായന



-------------------------------------@




ഉദ്ഘാടനം ചെയ്തധികനാള്‍
കഴിയുംമുമ്പ് പൂട്ടുവീണ
ശൌചാലയം കണക്കവള്‍
വമിക്കുന്നുണ്ടിപ്പോഴും
ഗതകാലസ്മരണകള്‍
കനപ്പെട്ടതാഴിന്നുമീതെ
അവന്‍റെ താലി
കാര്യംസാധിക്കാന്‍ അവനാ-
പ്പുരയുടെചുറ്റുംമണ്ടിനടന്നു*
സൂക്ഷിക്കപ്പെട്ടരഹസ്യങ്ങള്‍
നെടുനിശ്വാസങ്ങളായ്
വരച്ചുവച്ചപുഞ്ചിരി
മുഖാവരണമാക്കി നവമിഥുനങ്ങള്‍
കഠിനതപം..............!
അകമറയുടെ പൂട്ടുതുറന്നു
ആര്‍ക്കോവേണ്ടി അവള്‍
കനല്‍കൊണ്ടു കോറിയിട്ട
ചുവരെഴുത്ത്
   "നീ കേള്‍ക്കാതെപോയ കവിത
    അശിക്കാതെ പോയ മധുരം
    മീട്ടാതെപോയ വീണ
    എന്‍റെപ്രണയം"
കനലുകള്‍ക്കുമീതെ അവളുടെ
നുറുങ്ങിയഹൃദയം
ചുംബനം അവന്‍മരുന്നാക്കി
അമൃതായി വാക്കുകള്‍
   "നാമീയോര്‍മ്മച്ചുമരുകളില്‍
     വെണ്‍ചായം തേയ്ക്കുക
     ചുവന്നഅക്ഷരങ്ങളില്‍
     മധുരമുള്ളകവിത നീ കുറിക്കുക
    നമുക്കൊന്നിച്ചു വായിച്ചുതുടങ്ങാം..".


////ബന്‍സി ജോയ് 8/5/2015

അഭിപ്രായങ്ങളൊന്നുമില്ല:

ചക്കോസാറിന്റെ നീതിബോധവും അപ്പുക്കുട്ടന്റെ പ്രതിസന്ധിയും

................................................... പത്താംക്ലാസ്സു ബീയിലെ അപ്പുക്കുട്ടന്‍ ഒരപ്രഖ്യാപിത സമരത്തിനു കോപ്പുകൂട്ടി. കുട്ടി...