2015, ഏപ്രിൽ 27, തിങ്കളാഴ്‌ച

സാക്ഷി



--------------------------------------@
പരസ്പരം കണ്ണുകളിലേക്കു
നോക്കിയിരുന്നു
അവളിലവനേയും
അവനിലവളേയും
അന്വേഷിച്ചന്വേഷിച്ച്
അവരില്ലണ്ടായി...

ശൂന്യതയില്‍ മൂന്നാമതൊരാള്‍
മുനവച്ചുചോദിച്ചു
നിങ്ങള്‍തമ്മിലത്രയ്ക്കോ...?
അവളുടെ സ്നേഹം
എന്‍റെ നെഞ്ചകമറിയുന്നുവെന്ന്‍
അവനും
അവന്‍റെ പ്രണയം
ഹൃദയംകൊണ്ടറിയുന്നുവെന്ന്‍
അവളും.
കടുംചുവപ്പാര്‍ന്ന
റോസാപ്പൂക്കള്‍ പോലവര്‍
രാഗംപകര്‍ന്ന്
സുഷുപ്തിയിലാണ്ടു.

പ്രണയം ധ്യാനിച്ച മൂന്നാമന്‍
തിര്യക്കുകള്‍ക്കുതുല്യം
കലമ്പല്‍ കേട്ടുണര്‍ന്നു.

എന്നെ നീ അറിയുന്നില്ലെന്ന്
അവള്‍.
നിനക്കെന്നെയറിയില്ലെന്ന്
അവന്‍.
വിലകുറച്ചെന്നെ
കണ്ടതുകൊണ്ടാണെന്‍റെ
ജന്മദിനത്തില്‍
വിലകുറഞ്ഞസമ്മാനം
തന്നതെന്നവള്‍
എന്‍റെ പ്രണയോപഹാരത്തിനു
വിലയിട്ടതു
എനിക്കു വിലയിട്ടതു
പോലെന്നവന്‍
കലഹംപെരുത്ത്
കീരിയും പാമ്പുമായി.

കടിച്ചുകീറി രക്തംപൊടിച്ച്
വിരഹം.

കിനാവുകള്‍
പളുങ്കുപത്രംപോലെ
ചിതറിത്തെറിച്ചതിന്‍
ചാരത്തുനിന്ന്‍
പ്രണയംസത്യമല്ലെന്നും
സ്ഥിരമല്ലെന്നും
സത്യംസ്ഥിരമെന്നും


ഉള്‍ക്കാതറിഞ്ഞ്
ധ്യാനത്തിലമരുന്നു സാക്ഷി.


////ബന്‍സി ജോയ് ...........................................28/4/2015

അഭിപ്രായങ്ങളൊന്നുമില്ല:

ചക്കോസാറിന്റെ നീതിബോധവും അപ്പുക്കുട്ടന്റെ പ്രതിസന്ധിയും

................................................... പത്താംക്ലാസ്സു ബീയിലെ അപ്പുക്കുട്ടന്‍ ഒരപ്രഖ്യാപിത സമരത്തിനു കോപ്പുകൂട്ടി. കുട്ടി...