2014, ഡിസംബർ 31, ബുധനാഴ്‌ച

സാന്ത്വനം




--------------------------------------------------------------------
സജലങ്ങളായകണ്ണുകള്‍ കൊണ്ടു
ഞാന്‍ നിന്നെ തിരയുകയാണ്
എന്‍റെ കാഴ്ചവട്ടത്തിനുള്ളില്‍
മിഴിനീരിന്‍റെ ദൃശ്യചാരുതയില്‍
അകലെ നിന്‍റെ വെണ്മയേറിയ
വസ്ത്രത്തിന്‍റെ തൊങ്ങല്‍

നിന്‍റെ വിശ്വാസകൂടാരത്തിലെ
എന്‍റെ സഹയാത്രികര്‍
നിന്‍റെ വാക്കുകള്‍കൊണ്ട്
എന്നെഅളന്നു സ്വയംവിശുദ്ധരായ്
ചായം പൂശിയ പുഞ്ചിരിയ്ക്കുടയവര്‍
വെള്ളിനാണയം
മറുവിലയായ് ചോദിച്ചു

കപടതനുരയുന്ന വിശുദ്ധമേശയില്‍-
നിന്ന് ഹൃദയംതൊടാത്ത വാക്കുകള്‍;
അധരംമാറിയോഴുകിയപ്പോള്‍
മധുരംവിട്ടകന്ന നിന്‍റെവചനം
ചിലമ്പിച്ചു നൃത്തംവയ്ക്കുന്ന
നിന്‍റെ കൂടാരത്തില്‍
ഞാന്‍ നഗ്നന്‍,പിഴച്ചവന്‍
കഠിനഭാരങ്ങളുളളില്‍ കുറുകി
ഞാനശക്തനാകുന്നു.

പിന്നാമ്പുറത്തെന്നോ
പാര്‍ശ്വവര്‍ത്തിയെന്നോ
പറയാനറിയാതെ
പെരുവിരല്‍ത്തുമ്പിനാല്‍
ഉയര്‍ന്നുപൊങ്ങിനിന്‍റെ
വസ്ത്രാഞ്ചലത്തില്‍-തൊട്ടില്ല-
എങ്കിലും തിരിച്ചറിയുന്നു,
നിന്‍റെ വിരല്‍സ്പര്‍ശം
എന്‍നിറമിഴികളില്‍.


////////ബന്‍സി ജോയ്

2014, ഡിസംബർ 3, ബുധനാഴ്‌ച

പുരാവൃത്തം





----------------------------------
ദൈവത്തിന്‍റെ ആത്മാവ്
ഭൂമിക്കുമീതേ പരിവര്‍ത്തനം
ചെയ്തുകൊണ്ടിരുന്നു.
സന്ധ്യയായി ഉഷസ്സുമായി
ആറാം ദിവസം
അവന്‍ പുരുഷനെ മെനഞ്ഞു
ഏദെന്‍ തോട്ടത്തിന്‍റെ-
ഫലസമൃദ്ധിയിലും, ആദം
ഖിന്നനെന്നുകണ്ട്
ദൈവം
അവന് അവളെ കൊടുത്തു.
അതോടെ
ശരികളെല്ലാം അവന്‍റേതായി
തെറ്റുകള്‍ അവളുടേതും.
ഈ വിധിയെഴുത്തില്‍
ഏദെന്‍തോട്ടം ഊഷരമായി.
പുരുഷന്‍ വി'ഷണ്ണനായി
ഉച്ചിയില്‍ നെരിപ്പോടേറ്റിയ
അവള്‍
മൌനംകനത്തു മഴയായ് പെയ്യുന്നു.

////ബന്‍സി ജോയ്                       

പിന്‍ബഞ്ച്

--------------------------- ശ്രുതിമോളുടെമമ്മി ഒന്നാംക്ലാസിനുമുന്നില്‍, ചുവപ്പിച്ചചുണ്ടില്‍ പുഞ്ചിരിപുരട്ടി മിഴിക്കോണുകൊണ്ടു വിളിച്ചു. ...