2014, നവംബർ 28, വെള്ളിയാഴ്‌ച

ദൈവസന്നിധിയിലെ കണക്കുവിചാരങ്ങള്‍


---------------------------------------------------
അവന്‍ നിലത്തെഴുതിയത്
പാപത്തിന്‍റെ കണക്കുകളാണെന്ന്‍
പള്ളിപ്രമാണി പറഞ്ഞു.
കണക്കില്‍ പാപം വരുന്നതും
പാപത്തില്‍കണക്കുവരുന്നതും
പാപം കണക്കാകുന്നതും
പാപി നെടുവീര്‍പ്പിട്ട്
അനുഭവിച്ചറിഞ്ഞു.
കല്ലെറിയാന്‍ വന്നവര്‍ക്ക്
ഒരുപാധി മാത്രമേ ഉണ്ടായിരുന്നുള്ളു
ഇടപാടുകള്‍ക്കെല്ലാം രസീതു വേണം
കയ്യടിച്ചംഗീകരിച്ച് മുട്ടുകുത്തി
അവര്‍ വിശുദ്ധരായ്‌.
കരുതിവച്ചകല്ലുകള്‍
അടുത്തയോഗത്തിലാകാമെന്നതു
രഹസ്യമായതീരുമാനം.




↣ശരീരംകൊണ്ടു തെറ്റുചെയ്തതിനാല്‍,കല്ലെറിയല്‍ വിധി നടപ്പാക്കുന്നതിന് യേശുവിന്‍റെ മുന്നില്‍ കൊണ്ടുവന്ന സ്ത്രീയെ ഓര്‍ക്കുക.
/// ബന്‍സി ജോയ്

പിന്‍ബഞ്ച്

--------------------------- ശ്രുതിമോളുടെമമ്മി ഒന്നാംക്ലാസിനുമുന്നില്‍, ചുവപ്പിച്ചചുണ്ടില്‍ പുഞ്ചിരിപുരട്ടി മിഴിക്കോണുകൊണ്ടു വിളിച്ചു. ...