2016, സെപ്റ്റംബർ 5, തിങ്കളാഴ്‌ച

ചിങ്ങമാസത്തിലെ വിരുന്നുകാരന്‍


__________________________@
ആകാശത്തിനു തുല്യം
വലിയമനസുള്ള
മഹാബലിചക്രവര്‍ത്തി
സമാധാനത്തോടെ
ഭൂമിയെ പാലനംചെയ്തുപോന്നു.
അഹന്തവളര്‍ന്നതുകൊണ്ട്
മനസ്സിനുവലിപ്പംകുറഞ്ഞ
വാമനന്‍
കൌശലം കൈമുതലാക്കി
ചക്രവര്‍ത്തിയില്‍നിന്നു
സകലതും കാല്‍ച്ചുവട്ടിലാക്കി.
സര്‍വവും ദാനംചെയ്ത
സത്യസന്ധനെ
സ്വര്‍ഗത്തിലേക്കയക്കാതെ
പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തി
"വമനത്വം" അവന്‍ തെളിയിച്ചു.

ആര്‍ത്തിപെരുത്തതു കൊണ്ട്
മനസ്സുഖം നഷ്ടപ്പെട്ട
വാമനന്‍മാര്‍
ഓരോചുവടും മത്സരിച്ചളന്ന്
സ്വന്തമാക്കാന്‍ ശ്രമിക്കുന്ന
കേരളത്തിലേക്ക്
ധാര്‍മ്മികതയുടെ ചക്രവര്‍ത്തി
സൂര്യതേജസ്സോടെ വീണ്ടും വരികയാണ്,
സത്യത്തിന്‍റെ ഈടുവയ്പുകള്‍
ബാക്കിയുണ്ടോ എന്നറിയാന്‍

.................ബന്‍സി ജോയ് ..........5/9/2016

അഭിപ്രായങ്ങളൊന്നുമില്ല:

ചക്കോസാറിന്റെ നീതിബോധവും അപ്പുക്കുട്ടന്റെ പ്രതിസന്ധിയും

................................................... പത്താംക്ലാസ്സു ബീയിലെ അപ്പുക്കുട്ടന്‍ ഒരപ്രഖ്യാപിത സമരത്തിനു കോപ്പുകൂട്ടി. കുട്ടി...