2015, ഡിസംബർ 1, ചൊവ്വാഴ്ച

സിംഹാസനത്തിലേക്ക് ഉരുളുന്നരഥക്കാഴ്ചകള്‍..



എന്‍റെ ആകാശത്തിനു മീതേ
ജാതിഭ്രാന്തെന്നമാലിന്യം
കോരിച്ചൊരിഞ്ഞാണവര്‍
സിംഹാസനം തീര്‍ക്കുന്നത്
ഉരുളുന്നരഥചക്രങ്ങള്‍ക്കു
താഴെ ഞെരിഞ്ഞൊടുങ്ങുന്നു നിസ്വര്‍
ജീവിതപ്പെരുവഴിയില്‍നിന്ന്
കിനാവുകാണാനുള്ളവകാശവും
അവരപഹരിച്ചെടുക്കുന്നു.
അയല്‍ക്കാരന്റെ കാലോടിഞ്ഞി-
ട്ടെനിക്കൊന്നു നടക്കണമെന്നൊരു
നവദര്‍ശനം പൊതുവേദിയി-
ലുളുപ്പില്ലാതെ വിളമ്പി മാന്യരാകുന്നു.
നിര്‍ദ്ദയം വിഷവീര്യമേറെത്തളിച്ച്
വിതച്ചുകൊയ്താഹരിക്കുന്നു-
കഠിനതപുല്‍കിയ വിഭാഗീയത.
മനസ്വസ്ഥതയുടെ മേലാപ്പുകീറുന്നവര്‍
അപരന്‍റെമുറിവിന്നു മീതേ
ആത്മസുഖം നേടിതൃപ്തരാകുന്നു
കൂര്‍ത്തപല്ലുകള്‍ക്കുതുല്യമാം കപടവാക്കുകള്‍
നന്മയുടെനേര്‍പഥത്തിലാഴ്ന്നിറങ്ങി
ബുദ്ധന്‍റെനിണം രുചിക്കുന്നു.
നിലാവ് നഷ്ടപ്പെട്ടു
ഇരുട്ടിന്‍റെകരങ്ങള്‍
നഖമുനയാഴ്ത്തുന്നു.
ഇല്ലിവിടെയവശേഷിച്ചിട്ടില്ല
സ്വാമി വിവേകാനന്ദന്‍,
ശ്രീ നാരായണഗുരു,
മഹാത്മാഗാന്ധിയിവരുടെ
പാദരശ്മികള്‍ പോലും..!
മറവി അതിന്‍റെ കാലത്തിലേക്ക്
എത്രവേഗമാണ് പ്രവേശിച്ചതെന്നു്
അടയാളപ്പെടുത്തുന്നു നിരന്തരം
ചരിത്രപഥത്തിലെ തമോഗര്‍ത്തങ്ങള്‍


ബന്‍സി ജോയ്----------------- 2/ 12 /15

അഭിപ്രായങ്ങളൊന്നുമില്ല:

പിന്‍ബഞ്ച്

--------------------------- ശ്രുതിമോളുടെമമ്മി ഒന്നാംക്ലാസിനുമുന്നില്‍, ചുവപ്പിച്ചചുണ്ടില്‍ പുഞ്ചിരിപുരട്ടി മിഴിക്കോണുകൊണ്ടു വിളിച്ചു. ...